
ഹബീബ് കാരന്തൂർ
കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടു,
പെരിങ്ങളം സ്വദേശി ജിതിനെ യാണ് വെറുതെ വിട്ടത്.
2021 ഫെബ്രുവരി മാസത്തിൽ അതിജീവിതയുടെ വീട്ടിൽ
3 ദിവസം പ്രതി വീട്ടുകാരറിയാതെ താമസിച്ച് അതിജീവിതയെ ലൈംഗീകമായി ചൂഷണം ചെയ്തു. എന്നും, കോവിഡ് കാലത്ത് തുഷാരഗിരി, കോഴിക്കോട് ബീച്ച്, സരോവരം പാർക്ക്
എന്നീ വിനോദ കേന്ദ്രങ്ങളിൽ കൊണ്ട് പോയി ചൂഷണം ചെയ്തു എന്നുമായിയിരുന്നു കേസ്.
3 വർഷം നീണ്ടു നിന്ന കേസ് വിചാരണക്കൊടുവിലാണ് കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി(pocso) പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്.
പ്രതിക്ക് വേണ്ടി
അഡ്വ ഷമീം പക്സാൻ ഹാജരായി.
ദുരഭിമാനത്തിന്റെ പേരിലും കുടുംബത്തിന്റെ ഇമേജ് നഷ്ടപെടാതിരിക്കാനും വേണ്ടി ഈ പ്രതിയെ കളവായി പോക്സോ കേസിൽ കുടുക്കിയതാണെന്നും, പോക്സോ പോലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്ത് മൈനർ കുട്ടികളെ കൊണ്ട് സ്വന്തം മാതാപിതാക്കൾ തന്നെ കള്ള പരാതി കൊടുപ്പിക്കുന്നുണ്ട്. അത് മൂലം നിരപരാധികൾ ബലിയാടാവാറുണ്ടെന്നും മുതിർന്നവരുടെ പ്രതികാരം തീർക്കാൻ കൊച്ചു കുട്ടികളെ ദുരുപയോഗിക്കരുതെന്നും അഡ്വ ഷമീം പക്സാൻ പറഞ്ഞു.