കുന്ദമംഗലം :കണ്ണിൽ പൊടിയിടുന്ന
ക്ഷേമ വാഗ്ദാനങ്ങളെക്കാൾ
പ്രധാനപ്പെട്ടതാണ്
കേരളം കാത്ത് സൂക്ഷിക്കുന്ന
മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വവുമെന്ന്
കേരളീയ സമൂഹം ഒരിക്കൽ
കൂടി പ്രഖ്യാപിച്ചതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. ജനവിധി കേരളത്തോട് പറയുന്നത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
തുടർച്ചയായ പത്ത് വർഷത്തെ അഹങ്കാരത്തിനും
ജനവിരുദ്ധതക്കുമാണ്
കേരളത്തിലെ
ജനങ്ങൾ ശക്തമായ
തിരിച്ചടി നൽകിയത്.
പത്ത് വർഷത്തെ
ഇടത് ഭരണം
കേരളത്തിൻ്റെ സാമൂഹിക ഘടനയിലുണ്ടാക്കിയ പരിക്ക് മാരകമാണ്. വിശേഷിച്ച്
അവസാനത്തെ അഞ്ചു വർഷം
മതനിരപേക്ഷതയെ തകർക്കുന്ന
ധ്രുവീകരണ രാഷ്ട്രീയമാണ്
കേരളത്തിൽ സി. പി. എം
പയറ്റിയതെന്നും ജബീന ഇർഷാദ് പറഞ്ഞു. ജില്ലാ
പ്രസിഡൻ്റ് ടികെ മാധവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, സംസ്ഥാന കമ്മറ്റിയംഗം അസ്ലം ചെറുവാടി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന സ്വാഗതവും പ്രോഗ്രാം കൺവീനർ ഇപി അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
സംസ്ഥാന കമ്മറ്റിയംഗം എ പി വേലായുധൻ, ജില്ലാ ട്രഷറർ കെസി അൻവർ, ജില്ലാ വൈസ് പ്രസിഡണ്ട് എൻ കെ ജുമൈല, എം എ ഖയ്യൂം, സുഫീറ എരമംഗലം, എം പി ഫാസിൽ, ഇപി ഉമർ എന്നിവർ നേതൃത്വം നൽകി.