കുന്ദമംഗലം:ഐഐഎം കോഴിക്കോട് 28-ാം വാർഷികകോൺവൊക്കേഷൻ: 1432 പേർക്ക് ബിരുദംകേരള സ്വദേശിയായ ടാറ്റ സ്റ്റീൽ സിഇഒയും മാനേജിംഗ്ഡയറക്ടറുമായ ശ്രീ ടി. വി. നരേന്ദ്രൻ മുഖ്യാതിഥിയായിരുന്നചടങ്ങിൽ 1395 എംബിഎ ബിരുദങ്ങളും 37 ഡോക്ടറൽ(PhD) ബിരുദങ്ങളും നൽകി.
കോഴിക്കോട്, ഏപ്രിൽ 4, 2026: ഇന്ത്യയിലെ മുൻനിരമാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) ഇന്ന്28-ാം വാർഷിക കോൺവൊക്കേഷൻ സംഘടിപ്പിച്ചു. എട്ട്പ്രോഗ്രാമുകളിലായി ആകെ 1432 വിദ്യാർത്ഥികൾക്ക്ബിരുദങ്ങൾ നൽകി. ടാറ്റ സ്റ്റീൽ സിഇഒയും മാനേജിംഗ്ഡയറക്ടറുമായ ശ്രീ ടി. വി. നരേന്ദ്രൻ മുഖ്യാതിഥിയായിരുന്നചടങ്ങിൽ, ഐഐഎംകെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെആക്ടിംഗ് ചെയർപേഴ്സൺ ശ്രീ വി. പി. നന്ദകുമാർഅധ്യക്ഷത വഹിച്ചു. ഡയറക്ടർ പ്രൊഫ്. ദേബാശിസ്ചാറ്റർജിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ചടങ്ങിൽ ഫുൾ-ടൈം എംബിഎ പ്രോഗ്രാമുകളായ PGP (488 വിദ്യാർത്ഥികൾ), PGP-BL (62), PGP ഫിനാൻസ് (53), PGP-LSM (54) എന്നിവയ്ക്കും, എക്സിക്യൂട്ടീവ് എംബിഎപ്രോഗ്രാമുകളായ EPGP മെയിൻ ക്യാമ്പസ് (581), EPGP കൊച്ചി ക്യാമ്പസ് (157) എന്നിവയ്ക്കും ബിരുദങ്ങൾ നൽകി.
ഐഐഎംകെയുടെ ഏറ്റവും വലിയ ചടങ്ങായ ഈകോൺവൊക്കേഷനിൽ 37 ഡോക്ടറൽ (PhD) ബിരുദങ്ങളുംവിതരണം ചെയ്തു. ഇതിൽ 22 പേർക്ക് DPM (റഗുലർ) ബിരുദവും 15 പേർക്ക് DPM (പ്രാക്ടീസ് ട്രാക്ക്) ബിരുദവുംനൽകി.
മുഖ്യാതിഥിയായ ശ്രീ ടി. വി. നരേന്ദ്രൻ കേരളത്തോടുള്ളതന്റെ പൂർവികബന്ധം സ്മരിക്കുകയും, കുറച്ച്കാലയളവിനുള്ളിൽ ഐഐഎം കോഴിക്കോട് കൈവരിച്ചശ്രദ്ധേയമായ വളർച്ചയെ പ്രശംസിക്കുകയും ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന അനിശ്ചിത ലോകത്തിൽസ്വയംബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹംവിദ്യാർത്ഥികളോട് ഊന്നിപ്പറഞ്ഞു. AI ഉൾപ്പെടെയുള്ളസാങ്കേതികവിദ്യകളെ പ്രതിരോധിക്കേണ്ടതല്ല, മറിച്ച്അവസരമായി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളെശ്രദ്ധയിൽവെച്ച് മുന്നേറാനും, മികച്ച മാനവബന്ധനൈപുണ്യങ്ങൾ വളർത്താനും, സാമൂഹികഅസമത്വങ്ങളോട് സംവേദനശീലമായി പെരുമാറാനുംഅദ്ദേഹം ആഹ്വാനം ചെയ്തു.
ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ആക്ടിംഗ്ചെയർപേഴ്സൺ ശ്രീ വി. പി. നന്ദകുമാർ മുഖ്യാതിഥിയോട്നന്ദി രേഖപ്പെടുത്തി, ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തവിദ്യാർത്ഥികളെ അഭിനന്ദിച്ചു. വേഗത്തിൽ മാറുന്ന ആഗോളസാഹചര്യത്തിൽ ഉത്തരവാദിത്തമുള്ള നേതാക്കളെരൂപപ്പെടുത്തുന്നതിൽ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെനിർണായക പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമിക്കഠിനതയും പ്രായോഗിക അറിവും സാമൂഹികബോധവുമുള്ള നേതാക്കളെ വളർത്തുന്നതിൽ ഐഐഎംകോഴിക്കോട് പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി അദ്ദേഹംഉന്നയിച്ചു. ജീവിതകാല പഠനം, മാറ്റങ്ങളോട് ഇണങ്ങാനുള്ളകഴിവ്, മൂല്യാധിഷ്ഠിത നേതൃത്വം എന്നിവ സ്വീകരിക്കാൻഅദ്ദേഹം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇന്ത്യയുടെ വളർച്ചാസാധ്യതകളെ മുന്നിൽ കണ്ട്, സ്ഥാപനങ്ങൾ നിർമ്മിക്കുകയുംമൂല്യം സൃഷ്ടിക്കുകയും ഉൾക്കൊള്ളുന്ന സുസ്ഥിരവികസനത്തിന് സംഭാവന ചെയ്യണമെന്നും അദ്ദേഹംആഹ്വാനം ചെയ്തു.
ഡയറക്ടർ പ്രൊഫ്. ദേബാശിസ് ചാറ്റർജി തന്റെ റിപ്പോർട്ടിൽഐഐഎം കോഴിക്കോട് ആഗോള റാങ്കിംഗിൽ കൈവരിച്ചമികച്ച മുന്നേറ്റം അവതരിപ്പിച്ചു. PGP, PGP-BL, EPGP കൊച്ചിതുടങ്ങിയ പ്രോഗ്രാമുകൾ ടോപ്പ് 100-ൽ ഇടം നേടിയതും, ബിസിനസ് & മാനേജ്മെന്റ് വിഭാഗത്തിൽ കാർനെജിമെല്ലൺ, ടോക്യോ സർവകലാശാല, പ്രിൻസ്റ്റൺ തുടങ്ങിയപ്രമുഖ സ്ഥാപനങ്ങളോടൊപ്പം സ്ഥാനം നേടിയതും അദ്ദേഹംചൂണ്ടിക്കാട്ടി. പുതിയ പ്രോഗ്രാമുകൾ, മൂന്നാമത്തെഡോക്ടറൽ പ്രോഗ്രാം ആരംഭിക്കൽ, അധ്യാപകരുടെയുംഗവേഷകരുടെയും അന്താരാഷ്ട്ര നേട്ടങ്ങൾ എന്നിവയുംഅദ്ദേഹം പങ്കുവച്ചു. DPM, PGP, PGP-LSM ബാച്ചുകളിൽ50%ത്തിലധികം വിദ്യാർത്ഥികൾ സ്ത്രീകളാണെന്നത്വനിതാ ശാക്തീകരണത്തിൽ ഐഐഎം കോഴിക്കോട്നേടിയ മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹംവ്യക്തമാക്കി.
വിദ്യാർത്ഥികൾ സ്വന്തം കഴിവുകളും സ്വഭാവവുംസാഹചര്യബോധവും മനസ്സിലാക്കി മുന്നേറണമെന്നും, വലിയ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോഴും മൂല്യങ്ങളിൽഉറച്ചുനിൽക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഭാവി നമ്മൾതന്നെ സൃഷ്ടിക്കുന്ന ഒന്നാണെന്നും, യഥാർത്ഥ പുരോഗതിപലപ്പോഴും സുഖസൗകര്യങ്ങളുടെ പരിധിക്ക്പുറത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ 14 വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക്പ്രകടനത്തിന് ഗോൾഡ് മെഡലുകൾ നൽകി.